Saturday, July 4, 2009

മൈക്കിള്‍ ജാക്സന് ആദരാഞ്ജലികള്‍...



ലോസ്‌ ആഞ്‌ജലീസ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സമയം ജൂണ് 24 വെളുപ്പിന്‌ 2.56ന്‌ ലോസ്‌ ആഞ്‌ജലീസ്‌ യു. സി. എല്‍. എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
പുലര്‍ച്ചെ അവശനിലയില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജാക്‌സണ്‍ ഏറെ നേരം അബോധാവസ്‌ഥയിലായിരുന്നു.
ലോകമെമ്പാടുമുള്ള ഒരു തലമുറയുടെ സിരകളെ തന്റെ മാസ്‌മരിക സംഗീതം കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും തീപിടിപ്പിച്ച മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീത ചരിത്രത്തിലെ ഏറ്റവും വിലയേറിയ സോളോ ആര്‍ടിസ്‌റ്റായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ത്രില്ലര്‍, ബാഡ്‌ തുടങ്ങിയ ജാക്‌സന്റെ ആല്‍ബങ്ങള്‍ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്‌. ഗോ റ്റു ബി ഥേര്‍, ബെന്‍, മ്യൂസിക്‌ ആന്‍ഡ്‌ മീ, ഫോര്‍ എവര്‍, മൈക്കല്‍, ഓഫ്‌ ദി വാള്‍, ഡെയ്‌ഞ്ചറസ്‌, ഹിസ്‌റ്റസറി, ഇന്‍വിന്‍സിബിള്‍ എന്നിവയാണ്‌ മറ്റു പ്രധാന ആല്‍ബങ്ങള്‍. 1958 ആഗസ്‌ത്‌ 29ന്‌ അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു ജാക്‌സന്റെ ജനനം. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍, കാതറിന്‍ എസ്‌തര്‍ എന്നിവരുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു മൈക്കല്‍ ജാക്‌സണ്‍.

അഞ്ചാം വയസ്സില്‍ തന്നെ തന്റെ സംഗീത പ്രതിഭ പുറത്തെടുത്ത മൈക്കല്‍ ജാക്‌സണ്‍ പതിനൊന്നാം വയസ്സില്‍ കുടുംബ ട്രൂപ്പായ ജാക്‌സണ്‍ 5ലൂടെയാണ്‌ പോപ്‌ സംഗീത വേദിയില്‍ അരങ്ങേറ്റം കുറിച്ചത്‌. പോപ്‌ റോക്ക്‌ എന്നിവയിലെല്ലാം നിറഞ്ഞുനിന്ന ജാക്‌സണ്‍ ഗ്രാമി അവാര്‍ഡ്‌ അടക്കം ഒട്ടു മിക്ക സംഗീത പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. വര്‍ണശബളമായ സംഗീതജീവിത്തോടൊപ്പം വിവാദങ്ങളുടെയും ഉറ്റ ചങ്ങാതിയായിരുന്നു ജാക്‌സണ്‍ ജീവിതത്തിലുടനീളം.

ഗുരുതരമായ രോഗം കാരണം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിടെ ഒരു സംഗീത പരിപാടി പോലും മുഴുമിപ്പിക്കാന്‍ ജാക്‌സന്‌ കഴിഞ്ഞിരുന്നില്ല. രോഗങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കി ജൂലായ്‌ 13ന്‌ ലണ്ടനില്‍ വച്ച്‌ വീണ്ടും വേദിയില്‍ തിരിച്ചെത്താനിരിക്കെയാണ്‌ മരണം ആ ജീവന്‍ കവര്‍ന്നത്‌.

Friday, June 26, 2009

കേരളത്തില് ഐ ടി അതിഷ്ടിത വിദ്യാഭ്യാസം പ്രാവര്ത്തികമാകുന്നു

കേരളത്തിലെ സ്കൂളുകളില് ടി അതിഷ്ടിത വിദ്യാഭ്യാസം പ്രാവര്ത്തികമാകുന്നു. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠന പ്രക്രിയകളും ഇനി അധ്യാപകര് ഉപയോഗിച്ചു തുടങ്ങും. ആദ്യ ഖട്ടത്തില്ശാസ്ത്ര വിഷയങ്ങളാണ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിനിമയം ചെയ്യാന് പോകുന്നത്.

വളരെ വേഗത്തില് നടക്കുന്ന പ്രവര്ത്തനങ്ങള് , അപകടകരങ്ങളായ പരീക്ഷണങ്ങള് തുടങ്ങിയവ കമ്പ്യൂട്ടറിന്റെസഹായത്തോടെ കൃത്യതയോടെ ചെയ്യാന് കഴിയും. ചില പ്രത്യേക തരം സെന്സരുകളുടെയും സിമുലെറ്റെര്സോഫ്റ്വേയരുകളുടെയും സഹായത്തോടെ കുട്ടികള്ക്ക് തന്നെ ഇവ ചെയ്യാന് കഴിയുന്നതോടെ പഠനപ്രവര്ത്തനങ്ങള് രസകരവും കാര്യക്ഷമവും ഇന്റെരാക്ടിവ് രീതിയിലുള്ളതും ആയിതീരുന്നു.

അധ്യാപകര്ക്ക് പരിശീലനങ്ങള് കിട്ടി കഴിയുന്നതോടെ ടി അതിഷ്ടിത പ്ടനാനുഭവങ്ങള് കുട്ടികള്ക്ക് ലഭിച്ചുതുടങ്ങും. ഇപ്പോള് തന്നെ ഇന്റര്നെറ്റ് പ്രസന്റ്റേനുകള്, പഠന വിഭവ സിഡികള് തുടങ്ങിയ പഠന മാര്ഗങ്ങള്സ്കൂളുകളില് നടപ്പിലാക്കിയിട്ടുണ്ട്. അറിവിന്റെ
നിര്മാണത്തിനും പുനര് ക്രമീകരനതിനും ഓരോകുട്ടിയെയും പ്രാപ്തനാക്കി വിദ്യാഭാസ രംഗത്ത് മാറ്റങ്ങള് സൃഷ്ടിക്കാന് ടി അതിഷ്ടിത പഠനത്തിനുനിര്ണായക പങ്കു വഹിക്കാനാകും

Wednesday, March 18, 2009

വര്‍ക്കല




ഇന്ത്യയിലെ ഒരു‍ സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ്‌ വര്‍ക്കല. തിരുവനന്തപുരം നഗരത്തില്‍ നിന്നും 51 കിലോമീറ്റര്‍ വടക്കു മാറിയാണ്‌ വര്‍ക്കല സ്ഥിതി ചെയ്യുന്നത്‌. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയില്‍ ഇത് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തില്‍ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വര്‍ക്കല. പല നിലവാരത്തിലുമുള്ള റിസോര്‍ട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

Monday, January 19, 2009

IT PRACTICAL EXAMINATION BEGINS TODAY

ഈ വര്ഷത്തെ എസ് എസ് എല് സി പരീക്ഷയ്ക്ക് മുന്നോടിയായി നടക്കുന്ന ഐ ടി മോഡല് പ്രാക്ടിക്കല് പരീക്ഷ കേരളത്തിലെ എല്ലാ സ്കൂളുകളിലും ജനുവരി 28 നു തുടങ്ങുന്നു.

Friday, January 2, 2009

Seminar

എന്റെ സ്കൂളിലെ

Thursday, January 1, 2009

കലോല്‍സവം

സ്കൂള്‍ കലോല്‍സവം തകര്‍പ്പന്‍ ഉല്‍സവം
ഏഷ്യയിലെ ഏറ്റവും വലിയ കൌമാര കലോല്സവമായ കേരള സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരുവനന്തപുരത്ത് അരങ്ങുണര്‍ന്നു.